Page 33 of 43 FirstFirst ... 233132333435 ... LastLast
Results 321 to 330 of 429

Thread: 🚈 🚆 🚅 Indian Railways 🚂 🚂 🚉

  1. #321
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default


    കേന്ദ്ര ബജറ്റിൽ ശബരി റെയിൽ പദ്ധതിയുടെ അന്തിമ തീരുമാനം ഉണ്ടായേക്കും

    അങ്കമാലി-ശബരിമല പദ്ധതിയുടെ മൊത്തം ചെലവിന്റെ 50% വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് റെയിൽവേ മന്ത്രാലയം അടുത്തിടെ സംസ്ഥാന സർക്കാരിനോട് ഒരു ഉടമ്പടി തേടിയിരുന്നു. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കുള്ള മറ്റൊരു അതിവേഗ റെയിൽ ഗതാഗത പാതയും റെയിൽവേ പരിഗണിക്കുന്നുണ്ട്, ഇതിൽ ഏരിയൽ സർവേ പൂർത്തിയായി.


    നവംബർ മുതൽ ജനുവരി വരെയുള്ള തീർഥാടന സീസണിൽ ഒരു കോടിയോളം തീർഥാടകർ എത്തിച്ചേരുന്ന ശബരിമല ക്ഷേത്രത്തിലേക്കുള്ള നിർദിഷ്ട ശബരി റെയിൽ പദ്ധതിയുടെ അന്തിമ വിളി വരാൻ പോകുന്ന കേന്ദ്ര ബജറ്റ് പ്രതീക്ഷിക്കുന്നു. മൊത്തം പദ്ധതിച്ചെലവിന്റെ 50% വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം അടുത്തിടെ സംസ്ഥാന സർക്കാരിനോട് ഒരു ഉടമ്പടി തേടിയിരുന്നു.

    2021ൽ ചെലവ് പങ്കിടലിന് അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനാൽ റെയിൽവേയുടെ നീക്കം ഇവിടുത്തെ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു.

    ഇതര റൂട്ട്

    അതേസമയം, ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കുള്ള 75 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഗതാഗത പാതയായ ശബരിമലയിലേക്കുള്ള ബദൽ പാതയുടെ ഏരിയൽ സർവേ റെയിൽവേ നടത്തി. കേന്ദ്ര ബജറ്റിന് മുന്നോടിയായി സർവേ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്.
    രണ്ട് നിർദ്ദേശങ്ങളും തീർപ്പാക്കിയ ശേഷം റെയിൽവേ അന്തിമ കോൾ എടുക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അങ്കമാലി-ശബരിമല ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ സാമ്പത്തിക വിഭാഗം ഇതിനകം അംഗീകരിച്ചിട്ടുണ്ട്, അതനുസരിച്ച് 116 കിലോമീറ്റർ റെയിൽ പാതയ്ക്ക് ഏകദേശം 3,810 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

    ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കുള്ള പുതിയ അതിവേഗ റെയിൽ ഗതാഗത പാത, എലവേറ്റഡ് ഘടനകളിലൂടെയും തുരങ്കങ്ങളിലൂടെയും വിഭാവനം ചെയ്തതിന് 10,000 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്നു. പഴയ അങ്കമാലി-ശബരിമല പാതയ്ക്കായി സംസ്ഥാനം പ്രേരിപ്പിക്കുമ്പോൾ പുതിയ പാത സാങ്കേതിക വിദഗ്ധൻ ഇ.ശ്രീധരന്റെ ആശയമാണ്. പുതിയ ഇരട്ടപ്പാതയ്ക്ക് പ്രതിദിനം ഒരു ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടാകുമെന്നും മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

    റെയിൽ ഭൂപടത്തിൽ കൂടുതൽ നഗരങ്ങൾ

    ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, അങ്കമാലി-ശബരിമല റൂട്ട് സിംഗിൾ ലൈനായിരിക്കും, കൂടാതെ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകൾ സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ദുർബലമായ ഭൂപ്രദേശങ്ങളിൽ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും. പഴയ പാത സ്വീകരിച്ചാൽ കേരളത്തിന്റെ കിഴക്കൻ ഭാഗത്തുള്ള 15 ചെറുകിട ഇടത്തരം പട്ടണങ്ങളെ റെയിൽവേ ഭൂപടത്തിൽ കൊണ്ടുവരാൻ കഴിയുമെന്നാണ് ശബരി റെയിൽവേ ആക്ഷൻ കൗൺസിലിന്റെ അഭിപ്രായം. കൂടാതെ, തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖം വരെ ലൈൻ നീട്ടുന്നതിലൂടെ, 10 പട്ടണങ്ങളെ കൂടി റെയിൽ ഭൂപടത്തിൽ ഉൾപ്പെടുത്താനും ഈ ലൈൻ സംസ്ഥാനത്ത് നിലവിലുള്ള റെയിൽ പാതകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കും.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #322
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    ശബരി റെയിൽ: ചെലവ് പങ്കിടുമെന്ന് കേരളം കത്ത് നൽകണമെന്ന് റെയിൽവേ


    കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയുടെ നിർമാണച്ചെലവിൽ പകുതി വഹിക്കാമെന്ന് സംസ്ഥാനം ഉറപ്പ്* നൽകണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു.

    പദ്ധതിയുടെ പരിശോധനകഴിഞ്ഞ പുതുക്കിയ എസ്റ്റിമേറ്റ് ഇൗ ആവശ്യമുന്നയിക്കുന്ന കത്തിനൊപ്പം ദക്ഷിണ റെയിൽവേ കേരള ട്രാൻസ്പോർട്ട് സെക്രട്ടറിക്ക് അയച്ചു. കത്ത് ഇപ്പോൾ സംസ്ഥാന ധനവകുപ്പിന്റെ പരിഗണനയിലാണ്. പദ്ധതിച്ചെലവ് സംസ്ഥാനം പങ്കിടുമെന്ന കത്തോടുകൂടി പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന് നൽകാനാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്. കേരള റെയിൽ ഡെവലപ്*മെന്റ് കോർപ്പറേഷൻ സമർപ്പിച്ച 3810 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം കഴിഞ്ഞമാസം അംഗീകരിച്ചിരുന്നു. കഴിഞ്ഞ കേന്ദ്രബജറ്റിൽ 100 കോടി അനുവദിച്ച പദ്ധതിക്ക് 2021-ലെ സംസ്ഥാന ബജറ്റിൽ 2000 കോടി രൂപ കിഫ്ബി വഴി വകയിരുത്തിയിട്ടുണ്ട്.



    നേരത്തേ, പകുതി നിർമാണച്ചെലവ് വഹിക്കാമെന്നും എത്രയും വേഗം എസ്റ്റിമേറ്റിന് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി റെയിൽവേ മന്ത്രിക്ക്* കത്ത് നൽകിയിരുന്നു. വന്ദേ ഭാരത് ട്രെയിനുകൾ ഒാടിക്കുന്നതിനു യോജ്യമായ രീതിയിൽ പുതുക്കിയ എസ്റ്റിമേറ്റാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

    നേരത്തേ, പദ്ധതിച്ചെലവിന്റെ പകുതി വഹിക്കുന്ന കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന കേരളം 2015-ൽ അതിന് സമ്മതിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പ്രഗതി പ്ലാറ്റ്*ഫോമിലും 2016-ൽ പദ്ധതി ഉൾപ്പെടുത്തി. പിന്നീട് അപ്രതീക്ഷിതമായി സംസ്ഥാനം പിന്മാറി. തുടർന്നാണ് 2019-ൽ റെയിൽവേ പദ്ധതി മരവിപ്പിച്ചത്.

  4. #323
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    Railway Ministry Shares Breathtaking Image of Auranga Bridge Constructed for India's 1st Bullet Train in Gujarat



    New Delhi: The Ministry of Railways has shared a picture of the Auranga Bridge, which was constructed by the National High Speed Rail Corporation Limited for the Mumbai-Ahmedabad High-Speed Rail Corridor project. This bridge, located in Valsad, Gujarat, is not only a technological marvel but also seamlessly blends in with the surrounding natural beauty. The Auranga Bridge serves as a crucial link in the high-speed rail corridor between Mumbai and Ahmedabad. Completed last year, it showcases the incredible engineering prowess of India. The bridge spans across a picturesque river, offering passengers breathtaking views during their journey.


    "Blending nature's beauty with technological marvels. The Auranga Bridge in Valsad, Gujarat, paves the way for the future of travel with the #BulletTrain,'' Railways wrote along with the picture of the bridge surrounded by lush greenery.

    The construction of the Auranga Bridge marks a significant milestone in the development of the Mumbai-Ahmedabad High-Speed Rail Corridor. This ambitious project aims to revolutionize travel in India by introducing high-speed trains that can reach speeds of up to 320 kilometers per hour. The Bullet Train will reduce travel time between Mumbai and Ahmedabad from over seven hours to just two hours.

  5. #324
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    നിര്*മിച്ചത് ഏഴ് കിലോ മീറ്റര്* പാതയും ഒരു സ്റ്റേഷനും പാലവും; ശബരി പാതയുടെ ഭാവിയെന്ത്?




    അനാഥാവസ്ഥയിൽ കിടക്കുന്ന കാലടി റയിൽവേ സ്*റ്റേഷൻ |


    കാല്* നൂറ്റാണ്ട് പന്നിട്ടിട്ടും നിർമാണം എവിടെയും എത്താത്ത അങ്കമാലി - എരുമേലി ശബരി റെയില്* പദ്ധതി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. നിര്*മാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരളം റെയില്*വേയ്ക്ക് കത്തു നല്*കിയേക്കുമെന്ന വാര്*ത്തയാണ് പദ്ധതിയെ വീണ്ടും ജനശ്രദ്ധയിലെത്തിച്ചത്. 3,810 കോടി രൂപയാണ് പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ്. പദ്ധതി ചെലവ് പങ്കിടുമെന്ന് രേഖാമൂലമുള്ള ഉറപ്പോടെ എസ്റ്റിമേറ്റ് കൈമാറാന്* സംസ്ഥാനത്തോട് നേരത്തെ റെയില്*വേ നിര്*ദേശിച്ചിരുന്നു. പദ്ധതിച്ചെലവ് പങ്കിടാന്* സംസ്ഥാനം തീരുമാനിക്കുകയും 2021-ലെ സംസ്ഥാന ബജറ്റില്* 2,000 കോടി രൂപ കിഫ്ബി വഴി നീക്കിവെയ്ക്കുകയും ചെയ്തിരുന്നു. 25 വര്*ഷമായിട്ടും പണി പൂര്*ത്തിയാകാത്ത പദ്ധതി സാക്ഷാത്കരിക്കാന്* രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ചുനില്*ക്കണമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്* ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സംസ്ഥാനത്തിന് ഉറച്ച വികസന കാഴ്ചപ്പാട് ഇല്ലെന്നും മാറിമാറി വരുന്ന സര്*ക്കാരുകള്* പല നിലപാടുകള്* എടുക്കുന്നുവെന്നുമാണ് റെയില്*വേയുടെ വിമര്*ശം.



    2019-ല്* മരവിപ്പിച്ച പദ്ധതിക്കായി ഇതിനിടെയാണ് അപ്രതീക്ഷിതമായി കഴിഞ്ഞ കേന്ദ്ര ബജറ്റില്* 100 കോടി രൂപ വകയിരുത്തിയത്. ഏഴ് കിലോമീറ്റര്* പാതയും ഒരു പാലവും നിര്*മിച്ചശേഷം മരവിപ്പിച്ച പദ്ധതിക്ക് വീണ്ടും ജീവന്*വെപ്പിക്കുന്നതായിരുന്നു കേന്ദ്രത്തിന്റെ നീക്കം. അടൽ ബിഹാരി വാജ്*പേയി സര്*ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച 111 കിലോമീറ്റര്* വരുന്ന പദ്ധതിയില്* ഏഴു കിലോമീറ്റര്* ട്രാക്കും കാലടി സ്റ്റേഷനും പെരിയാറിലെ റെയില്* പാലവുമാണ് പൂര്*ത്തിയായത്. 25 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കുകയും 264 കോടിയോളം രൂപയുടെ പ്രവൃത്തി നടത്തുകയും ചെയ്തശേഷം പദ്ധതി നിര്*ത്തിവെച്ചു. അഭിപ്രായ വ്യത്യാസവും മെല്ലെപ്പോക്കും മൂലം 2019-ല്* പദ്ധതി മരവിപ്പിച്ചു. ഇതോടെ സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലിട്ടു തിരിച്ച ഭൂമിയിലെ ജനങ്ങളുടെ കാര്യം കഷ്ടത്തിലായി. ഇതെല്ലാമാണെങ്കിലും ശബരിമല തീര്*ഥാടകര്*ക്കായി ഒരു റെയില്*പ്പാത ഉണ്ടാകുമെന്നാണ് റെയില്*വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ ഉറപ്പ്.



    അങ്കമാലി- എരുമേലി റെയില്*പാതയുടെ മാപ്പ് |

    ശബരി റെയില്*വേ പദ്ധതി

    അങ്കമാലിയില്*നിന്ന് എരുമേലി, പുനലൂര്* വഴി തിരുവനന്തപുരത്തേയ്ക്ക് പോകുന്ന റെയില്*പാതയുടെ ഒന്നാം ഘട്ടമാണ് 111 കിലോ മീറ്റര്* ദൈര്*ഘ്യമുള്ള അങ്കമാലി- എരുമേലി ശബരി റെയില്*വേ പദ്ധതി. പദ്ധതി പൂര്*ണമായും പൂര്*ത്തിയായാല്* എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലെ ഇരുപതിലധികം പട്ടണങ്ങള്*ക്ക് റെയില്*വേ കണക്റ്റിവിറ്റി ലഭ്യമാകും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നുപോകുന്നതാണ് ആദ്യഘട്ടത്തിലെ പദ്ധതി. അങ്കമാലി- എരുമേലി റെയില്* പദ്ധതിയുടെ എസ്റ്റിമേറ്റ് തുക അന്ന് 550 കോടി രൂപയായിരുന്നു. അഴുത വരെ നിശ്ചയിച്ചിരുന്ന പദ്ധതി പെരിയാര്* ടൈഗര്* റിസര്*വിലൂടെ കടന്നുപോകേണ്ടതിനാല്* സംസ്ഥാന സര്*ക്കാരിന്റെ അഭ്യര്*ത്ഥന പ്രകാരം അഞ്ച് കിലോമീറ്റര്* കുറച്ച് പാത എരുമേലി വരെയാക്കി. ശബരിമല തീര്*ഥാടകര്*ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനൊപ്പം അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് ആളുകള്*ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്ക് അടല്* ബിഹാരി വാജ്പേയി സര്*ക്കാരിന്റെ കാലത്താണ് അംഗീകാരം ലഭിക്കുന്നത്. പദ്ധതിക്കായി 350 കോടിരൂപ റെയില്*വേ ബജറ്റില്* വകയിരുത്തുകയും ചെയ്തു. 1996-ല്* അങ്കമാലി-എരുമേലി പാതയുടെ പ്രാഥമിക സര്*വേ നടന്നു. 1997-ല്* പദ്ധതിക്ക് റെയില്*വേ അനുമതി നല്*കി. 1997-ല്* ഒ. രാജഗോപാല്* റെയില്*വേ സഹമന്ത്രിയായിരുന്നപ്പോള്* പണികള്*ക്ക് തുടക്കംക്കുറിച്ചു.

    അങ്കമാലി മുതല്* കാലടി വരെ റെയില്* പാതയും ഒരു പാലവും കാലടിയില്* സ്റ്റേഷനും നിര്*മിച്ചു. പെരിയാറിന് കുറുകെയാണ് ഒരു കിലോമീറ്റര്* നീളമുള്ള പാലം നിര്*മിച്ചത്. 2002-ല്* അങ്കമാലി മുതല്* രാമപുരം വരെയുള്ള 70 കിലോമീറ്ററിന്റെ സര്*വേ പൂര്*ത്തിയാക്കി. രാമപുരം വരെ സ്ഥലം ഏറ്റെടുക്കാന്* തീരുമാനിച്ചെങ്കിലും ഇതിനിടയില്* സ്ഥലമേറ്റെടുപ്പിനെതിരെ ചിലര്* കോടതിയെ സമീപിച്ചു. അലൈന്*മെന്റില്* മാറ്റംവരുത്തണമെന്ന ആവശ്യവും ഉയര്*ന്നു. നാട്ടുകാര്* എതിര്*ത്തതോടെ കോട്ടയം ജില്ലയിലെ സര്*വേ 2007-ല്* നിര്*ത്തി. പദ്ധതി പിന്നീട് മുന്നോട്ടുപോയില്ല. സ്ഥലമെടുപ്പില്* ശക്തിയായ എതിര്*പ്പുണ്ടായതിനേത്തുര്*ന്നാണ് പദ്ധതി നിര്*ത്തിവെയ്ക്കുന്നത്. പദ്ധതി വൈകിയതോടെ ചെലവ് കൂടി. പ്രശ്*നങ്ങള്* പരിഹരിക്കാൻ ശ്രമം നടക്കുന്ന ഘട്ടത്തിൽ നിര്*മാണച്ചെലവ് മുഴുവന്* വഹിക്കാനാവില്ലെന്ന് റെയിൽവേ നിലപാട് എടുത്തു. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനസര്*ക്കാര്* വഹിക്കണമെന്നായിരുന്നു റെയില്*വേയുടെ നിലപാട്. ഇതിനോട് ആദ്യം സംസ്ഥാന സര്*ക്കാര്* വിയോജിപ്പ് പ്രകടിപ്പിച്ചു. പിന്നീട് ചെലവിന്റെ പകുതി സംസ്ഥാന സര്*ക്കാര്* നല്*കണമെന്ന നിബന്ധന ഉമ്മന്*ചാണ്ടി സര്*ക്കാര്* അംഗീകരിച്ചു. പക്ഷേ, തുടര്*നടപടിയുമായി മുന്നോട്ടുപോയില്ല.


    ശബരി പാതക്കായി പെരിയാറിനു കുറുകെ പണിത പാലം |

    തുടര്*ന്നു വന്ന എല്*.ഡി.എഫ് സര്*ക്കാര്* ഇത് അംഗീകരിച്ചില്ല. പകുതി ചെലവ് നല്*കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സര്*ക്കാര്* ആദ്യം സ്വീകരിച്ചത്. പദ്ധതിയുടെ ദേശീയ പ്രാധാന്യം പരിഗണിച്ച് റെയില്*വേയുടെ സ്വന്തം പദ്ധതിയായി നടപ്പാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. 2016-ല്* കേന്ദ്രസർക്കാർ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ് ഫോമില്* പദ്ധതി ഉള്*പ്പെടുത്തി. 2017 ആയപ്പോഴേക്കും പദ്ധതിതുക 550 കോടിയില്* നിന്ന് 2815 കോടി രൂപയായി ഉയര്*ന്നു. പിന്നീട് കേരളാ റെയില്* ഡെവലപ്മെന്റ് കോര്*പ്പറേഷനും റെയില്*വേയും ചേര്*ന്നുള്ള സംയുക്തസംരംഭമായി പദ്ധതി ഏറ്റെടുക്കാന്* സന്നദ്ധത പ്രകടിപ്പിച്ചു. 2019-ല്* റെയില്*വേ പദ്ധതി മരവിപ്പിച്ചു. ഒടുവില്* നിര്*മ്മാണ ചെലവ് പങ്കുവെയ്ക്കുന്നതിന് 2021 ജനുവരിയില്* സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. ആ വര്*ഷത്തെ സംസ്ഥാന ബജറ്റില്* ശബരി പദ്ധതിക്ക് കിഫ്ബിയില്*നിന്ന് 2000 കോടി രൂപ വകയിരുത്തുമെന്ന പ്രഖ്യാപനമുണ്ടായി. ഇതിനിടെ 2023-ലെ ബജറ്റില്* കേന്ദ്രം അപ്രതീക്ഷിതമായി 100 കോടി രൂപ വകയിരുത്തി. ഒപ്പം വന്ദേഭാരത് ട്രെയിനിനും അനുയോജ്യമായ തരത്തില്* എസ്റ്റിമേറ്റ് പുതുക്കുകയും ചെയ്തിരുന്നു.

    തലസ്ഥാനത്തേക്ക് നീളുന്ന പാത

    അങ്കമാലിയില്* നിന്ന് എരുമേലി, പുനലൂര്* വഴി തിരുവനന്തപുരത്തേയ്ക്ക് പോകുന്ന റെയില്*പാതയുടെ ഒന്നാം ഘട്ടമാണ് അങ്കമാലി- എരുമേലി റെയില്*വേ പദ്ധതി. അങ്കമാലിയില്*നിന്ന് എരുമേലിയിലേക്കുള്ള പാത പിന്നീട് പുനലൂരിലേക്കും മൂന്നാം ഘട്ടത്തില്* നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കും നീട്ടാനാവുമെന്ന് പദ്ധതി രൂപകല്പനചെയ്യുന്ന സമയത്തുതന്നെ വിഭാവനംചെയ്തതാണ്. അങ്കമാലി, കാലടി, പെരുമ്പാവൂര്*, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാലാ), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകാണ് ഒന്നാം ഘട്ടത്തിലുള്ളത്. ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി, ദേശീയ തീര്*ത്ഥാടന കേന്ദ്രമായ ശബരിമലയുടെ കവാടമായ എരുമേലി, പ്രമുഖ ക്രിസ്ത്യന്* തീര്*ത്ഥാടന കേന്ദ്രമയ ഭരണങ്ങാനം എന്നിവയെല്ലാം ഇതുവഴി കൂട്ടിയിണക്കപ്പെടും. എരുമേലിയില്* നിന്ന് പുനലൂര്* വരെയുള്ള രണ്ടാംഘട്ടം നടപ്പായാല്* തമിഴ്നാട്ടിലേക്കും വഴി തുറക്കും. വടക്കന്* കേരളത്തില്* നിന്നും മധ്യകേരളത്തില്* നിന്നും പുനലൂര്*- ചെങ്കോട്ട റെയില്*വേ വഴി തമിഴ്*നാട്ടിലേയ്ക്കും തിരിച്ചുമുള്ള യാത്ര ഇതോടെ സാധ്യമാകും. റാന്നി, പത്തനംതിട്ട, കോന്നി, കൂടല്*, പത്തനാപുരം എന്നീ അഞ്ച് സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. പുനലൂരിലാരംഭിച്ച് നേമത്ത് അവസാനിക്കുന്ന മൂന്നാം ഘട്ടത്തില്* അഞ്ചല്*, കടക്കല്*, പാലോട്, നെടുമങ്ങാട് എന്നിങ്ങനെ നാല് സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

    ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്*ഥാടനകേന്ദ്രമായ ശബരിമലയിലേക്ക് തീര്*ഥാടകര്*ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനൊപ്പം മധ്യ-തെക്കന്* കേരളത്തിലെ ജനങ്ങളുടെ ചിരകാലാഭിലാഷവുമാണ് ശബരിപാത. റെയില്*വേ ഇതുവരേയും കടന്നുചെന്നിട്ടില്ലാത്ത മധ്യകേരളത്തിലെ മലയോര മേഖലയിലേക്ക് കടന്നുചെല്ലും എന്നുള്ളതാണ് പദ്ധതിയുടെ നേട്ടം. ഇടുക്കി, എറണാകുളം, കോട്ടയം പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലയിലെ നഗരങ്ങള്*ക്ക് ഇതുവഴി എന്നിവയ്ക്ക് റെയില്* കണക്ടിവിറ്റി ലഭ്യമാകും. കാലടി, പെരുമ്പാവൂര്*, കോതമംഗല മേഖലകളിലെ വ്യവസായങ്ങളേയും മൂവാറ്റുപുഴ വാഴക്കുളത്തെ പൈനാപ്പിള്* കൃഷിക്കും പദ്ധതി വലിയ തോതില്* ഗുണപ്രദമാകുമെന്നാണ് കണക്കാക്കുന്നത്. ഒപ്പം മൂന്നാര്*, തേക്കടി ഉള്*പ്പെടെ ഇടുക്കി ജില്ലയിലെ പല പ്രധാന ടൂറിസ്റ്റേ കേന്ദ്രങ്ങളുടെ വികസനത്തിനും പദ്ധതി ഗുണകരമാകും. പെരുമ്പാവൂര്*, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, രാമപുരം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൂടെ ശബരിമലയിലേക്കുള്ള കവാടമായ എരുമേലിയിലേക്കെത്തുന്ന പാത കേരളത്തിന്റെ വികസനത്തില്* വലിയ കുതിപ്പാകും. ഇതിന് പുറമേ ശബരി റെയില്*പ്പാതയുടെ മൂന്നുഘട്ടങ്ങളും പൂര്*ത്തിയായാല്* കേരളത്തിന്റെ ഗതാഗതമേഖലയ്ക്ക് അത് വലിയ കുതിപ്പാകും.

    ചെങ്ങന്നൂര്*- പമ്പ ബദല്* പദ്ധതിയോ?

    അങ്കമാലി- എരുമേരി പദ്ധതി എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ചെങ്ങന്നൂര്*-പമ്പ പദ്ധതിയെക്കുറിച്ചുള്ള ചര്*ച്ചകള്* ഉയര്*ന്നു കേട്ടത്. ശബരി പദ്ധതിയെ കൂടാതെ ബദല്* അലൈന്*മെന്റ് കൂടി പഠിക്കുന്നുവെന്ന് കേന്ദ്ര റെയില്*വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പറഞ്ഞത്. പമ്പാ നദിയുടെ തീരത്തുകൂടി ചെങ്ങന്നൂര്*-പമ്പ ആകാശപാതയാണ് റെയില്*വേ മന്ത്രി പറഞ്ഞ ബദല്* അലൈമെന്റ്. ചെങ്ങന്നൂരില്* നിന്ന് പമ്പാനദിയുടെ തീരത്തു കൂടിയാണ് 70 കിലോമീറ്റര്* ദൈര്*ഘ്യമുള്ള പാത നിര്*മിക്കാന്* ആലോചിക്കുന്നത്. വനത്തിലൂടെയും പമ്പാ തീരത്തുകൂടിയും ആകാശപാതയായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി ദുര്*ബല മേഖലയായ പമ്പാനദിയിലും പെരിയാര്* കടുവാ സങ്കേതത്തിലൂടെയും തൂണുകള്* നിര്*മ്മിച്ചാണ് ചെങ്ങന്നൂരില്* നിന്ന് ഹൈസ്പീഡ് പാത ഒരുക്കാന്* ഉദ്ദേശിക്കുന്നത്. നദീതീരത്തെ പുറമ്പോക്കുകളിലൂടെ ഉയരത്തിലുള്ള തൂണുകളില്*ക്കൂടി പാത കടന്നുപോകുന്നതിനാല്* ഭൂമിയേറ്റെടുക്കലിനുള്ള സാമ്പത്തികബാധ്യതയും കുറയും. എങ്കിലും 13,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. തീവണ്ടികള്* മണിക്കൂറില്* 160 കിലോ മീറ്റര്* വേഗത്തില്* ഓടിക്കാനാകുമെന്നും 45 മിനിറ്റുകൊണ്ട് ചെങ്ങന്നൂരില്* നിന്ന് പമ്പയില്* എത്താന്* സാധിക്കുമെന്നുമാണ് കരുതുന്നത്. ഡല്*ഹി റീജ്യണല്* റാപ്പിഡ് ട്രാന്*സിറ്റ് സിസ്റ്റത്തിലേതിന് തുല്യമായി എട്ട് കോച്ചുകളുള്ള തീവണ്ടിയാണ് ഉദ്ദേശിക്കുന്നത്. നാലു മിനിറ്റ് ഇടവിട്ട് തീവണ്ടികള്* ഓടിക്കാം.

    ശബരിമല റൂട്ടില്* രണ്ട് പദ്ധതികള്* മുന്നിലുണ്ടെന്നും പഠനം പൂര്*ത്തിയായ ശേഷം ഏതു വേണമെന്ന് തീരുമാനിക്കുമെന്നുമാണ് അശ്വനി വൈഷ്ണവ് പറഞ്ഞത്. ചെങ്ങന്നൂര്*-പമ്പ പദ്ധതിക്ക് മുന്*തൂക്കം നല്*കുന്നുവെന്ന സൂചന റെയില്*വേ നല്*കിയെങ്കിലും ഇക്കാര്യത്തില്* കൃത്യമായ ഒരു നിലപാട് ഇതുവരെ പറഞ്ഞിട്ടില്ല. ചെങ്ങന്നൂര്*-പമ്പ പദ്ധതിക്ക് 13,000 കോടി ചെലവ് പ്രതീക്ഷിക്കുമ്പോള്* ശബരി പദ്ധതിക്ക് കണക്കാക്കുന്നത് 3500 കോടി രൂപയാണ്. ഈ സാഹചര്യത്തില്* ശബരി പദ്ധതി ഉപേക്ഷിച്ച് ശബരിമലയിലേക്ക് വലിയ തുക ചെലവാക്കി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നില്* കേരളത്തിലെ റെയില്*വേ വികസനത്തെ തന്നെ അട്ടിമറിക്കാനുള്ള സ്ഥാപിത താത്പര്യമാണെന്നാണ് ആക്ഷേപം. പുതിയ പദ്ധതി അങ്കമാലി-എരുമേലി ശബരി പാത പദ്ധതിക്ക് തുരങ്കംവെക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്* രണ്ടും രണ്ടാണെന്നും ഒന്ന് ഒന്നിന് തടസ്സമാകില്ലെന്നുമാണ് ചെങ്ങന്നൂര്*-പമ്പ പാതയെ അനുകൂലിക്കുന്നവര്* പറയുന്നത്. ചെങ്ങന്നൂര്*-പമ്പ പദ്ധതി ശബരി പദ്ധതിക്ക് പകരമാകില്ലെന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടിന്റെയും സാധ്യതകള്* വ്യത്യസ്തമാണെന്നും അവര്* പറയുന്നു. പദ്ധതി ശബരി റെയില്*പാതയ്ക്ക് എതിരല്ലെന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട വരെയുള്ള ആളുകള്*ക്കാണ് ഇത് പ്രധാനമായും പ്രയോജനപ്പെടുകയെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവര്* ചൂണ്ടിക്കാണിക്കുന്നത്.


    അങ്കമാലിയിലെ ശബരി റെയിലിന്റെ ഡെഡ് എൻഡ് |

    എന്ന് തീരും ദുരിതം ?

    സ്ഥലമെടുപ്പില്* ശക്തിയായ എതിര്*പ്പുണ്ടായതിനാലാണ് 264 കോടിയോളം രൂപ ചെലവഴിച്ച ശേഷം പദ്ധതി നിര്*ത്തി വെച്ചത്. ശബരിപാതയ്*ക്കെതിരേ മുന്*പുണ്ടായ എതിര്* സ്വരങ്ങള്* നിലവില്* പരിഹരിക്കാന്* സാധിക്കുന്നതാണ്. കൃത്യമായ നഷ്ടപരിഹാരം നല്*കിയാല്* ഭൂമി ഏറ്റെടുപ്പില്* തടസങ്ങള്* ഉണ്ടാകില്ല എന്നതിന് ദേശീയപാതയുടെ പ്രവര്*ത്തനങ്ങള്* തെളിവാണ്. ഏഴ് കിലോമീറ്റര്* റെയില്* പാതയും കാലടി റെയില്*വേ സ്റ്റേഷനും ഒരു കിലോമീറ്റര്* നീളമുള്ള പെരിയാര്* പാലവും അനാഥമായി കിടക്കുന്നു. കാല്* നൂറ്റാണ്ടായിട്ടും പദ്ധതി പൂര്*ത്തിയാകാത്തതിനാല്* പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുരിതപൂര്*ണമാണ്. പാതക്കായി കല്ലിട്ട് തിരിച്ച അങ്കമാലി മുതല്* രാമപുരം സ്റ്റേഷന്* വരെയുള്ള 70 കിലോമീറ്റര്* പ്രദേശത്തെ സ്ഥലങ്ങളുടെ ഉടമകള്* സ്ഥലം വില്*ക്കാനോ, വീട് നിര്*മ്മിക്കാനോ, സ്ഥലം ഈട് വെച്ചു വായ്പ എടുക്കാനോ കഴിയാതെ കഷ്ടപ്പെടുകയാണ്. ബാങ്ക് വായ്പയും വീടുകളുടെ അറ്റകുറ്റപ്പണിയും ഉള്*പ്പെടെയുള്ള കാര്യങ്ങള്* മുടങ്ങുന്ന സ്ഥിതിയാണ്. അതിനാല്* തന്നെ പദ്ധതി എത്രയും വേഗം മുന്നോട്ട് പോകേണ്ടത് മേഖലയുടെ കൂടി ആവശ്യമാണ്.

    പദ്ധതി വൈകിയതിനെക്കുറിച്ച് ആരോപണ പ്രത്യാരോപണങ്ങളാണ് നിലവില്* ഉയരുന്നത്. പദ്ധതി നടപ്പാക്കണം എന്ന കാര്യത്തില്* ഏതാണ്ട് ഏകാഭിപ്രായമാണ്. 25 വര്*ഷം മുന്*പ് വാജ്പേയി മന്ത്രിസഭയുടെ കാലത്താണ് അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് അനുമതിയായത്. അതിനാല്* തന്നെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്* ബി.ജെ.പിക്ക് താല്പര്യമാണ്. ശബരിവിഷയം പലതവണ പാര്*ലമെന്റില്* കോണ്*ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. അങ്കമാലി-എരുമേലി ശബരി റെയില്* പദ്ധതിയെ കുറിച്ചുള്ള വിശദമായ പദ്ധതി റിപ്പോര്*ട്ട് ദക്ഷിണ റെയില്*വേ ബോര്*ഡിന് സമര്*പ്പിച്ചുവെന്ന് കഴിഞ്ഞ സെപ്റ്റംബറില്* മുഖ്യമന്ത്രി നിയമസഭയില്* അറിയിച്ചിരുന്നു. റെയില്*വേ ചോദിച്ച വിവരങ്ങള്* കൂടി ഉള്*പ്പെടുത്തിയാണ് 3810.69 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് കൈമാറിയതെന്നും എല്*ദോസ് കുന്നപ്പിള്ളി എം. എല്*.എ.യുടെ സബ്മിഷന് മറുപടി പറഞ്ഞിരുന്നു.

    സംസ്ഥാന റെയില്*വേ വികസനത്തില്* വഴിത്തിരിവാകുന്ന പദ്ധതി യാഥാര്*ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്*വേ മന്ത്രിക്ക് സംസ്ഥാനം കത്തയച്ചിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളില്* നമ്മള്* ഒന്നിച്ച് ശബ്ദമുയര്*ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തില്* സംസ്ഥാനസര്*ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ മറ്റ് നടപടികളുണ്ടാകണം. ന്യായമായ നഷ്ടപരിഹാരം നല്*കി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്* വൈകാതെ ആരംഭിക്കണം. എങ്കില്* മാത്രമേ പദ്ധതി ട്രാക്കിലാകൂ.

  6. #325
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ്





    തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ്. 24 ‘
    ആസ്താ സ്*പെഷ്യൽ ട്രെയിനുകൾ’ എന്ന പേരിലാകും സർവീസ് നടത്തുക. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാകും സർവീസ്. ജനുവരി 30-ന് ആദ്യ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാകും സർവീസ് ലഭ്യമാകുക. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.

    ഫെബ്രുവരി രണ്ട്, ഒമ്പത്, 14,19,24,29 എന്നീ തീയതികളിൽ പാലക്കാട് നിന്നും അയോദ്ധ്യയിലേക്ക് സർവീസ് നടക്കും. കോയമ്പത്തൂർ, തിരുപ്പൂ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്*റ്റേഷനുകൾ സ്*റ്റോപ്പുണ്ടാകും.ഫെബ്രുവരി 3,8,13,18,23,28, മാർച്ച് നാല് എന്നീ തീയതികളിലാകും അയോദ്ധ്യയിൽ നിന്ന് തിരികെ സർവീസ് നടക്കുക.

  7. #326
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    നിലമ്പൂര്*- ബത്തേരി -നഞ്ചൻകോട് റെയിൽവേ; ആകാശ സർവേ തുടങ്ങി








    സുല്*ത്താന്* ബത്തേരി: നിലമ്പൂര്*- സുല്*ത്താന്* ബത്തേരി -നഞ്ചൻകോട് റെയില്*പാതയുടെ ആകാശ സർവേ തുടങ്ങി. ഹെലികോപ്ടര്* ഉപയോഗിച്ചുള്ള സ്ഥലപരിശോധനയാണ് നടത്തിയത്. നിലമ്പൂര്* മുതല്* 100 കി.മീ ദൂരത്തിന്റെ ആകാശ സര്*വേ ശനിയാഴ്ച പൂര്*ത്തിയാക്കി. ഞായറാഴ്ച സുൽത്താൻ ബത്തേരി മുതൽ നഞ്ചൻകോട് വരെയുള്ള സര്*വേ നടത്തി.

    പാതയുടെ അലൈന്*മെന്റിന് ഇരുവശവും 300 മിറ്റര്* വീതിയിലുള്ള സ്ഥലത്തിന്റെ വിശദമായ പഠനത്തിന് വേണ്ട വിവരശേഖരണമാണ് ഹെലികോപ്ടറില്* ഘടിപ്പിച്ച ഉപകരണങ്ങള്* വഴി നടത്തുന്നത്.
    സര്*വേക്ക് കര്*ണാടകയില്*നിന്നും വിവിധ കേന്ദ്ര ഏജന്*സികളില്*നിന്നുമുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. കേന്ദ്രം നേരിട്ട് ഫണ്ട് അനുവദിച്ചതിനാൽ പാതയുടെ സർവേ സതേണ്* റെയില്*വേ നേരിട്ടാണ് നടത്തുന്നത്.


  8. #327
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    130 കി.മീ വേഗത , ആഡംബര സൗകര്യങ്ങൾ : വന്ദേ മെട്രോ മാർച്ചിൽ ഓടിത്തുടങ്ങും ; പ്രഖ്യാപനവുമായി റെയിൽവേ





    ചെന്നൈ : രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ ഉടൻ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു . രാജ്യത്തെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് സീരീസിന്റെ മിനി പതിപ്പാണ് വന്ദേ മെട്രോ.

    ഈ പുതിയ ട്രെയിനിന്റെ നിർമ്മാണവും രൂപകല്പനയും കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഈ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ചെന്നൈയിലെ ഐസിഎഫ്. വന്ദേ മെട്രോ നിലവിലുള്ള സബർബൻ ട്രെയിനുകൾക്ക് പകരം ഘട്ടം ഘട്ടമായി പ്രവർത്തിക്കും.

    അതിവേഗത്തിൽ ദൂരയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ വന്ദേ ഭാരത് ട്രാക്കുകൾ കീഴടക്കിയിരിക്കുകയാണ്. രാജ്യത്തിന്*റെ വിവിധ കോണുകളിലേക്ക് വന്ദേ ഭാരത് എക്സ്പ്രസുകൾ നിലവിൽ വിജയകരമായി സർവീസ് നടത്തുന്നുമുണ്ട്.
    ഇപ്പോഴിതാ ഇന്*റർസിറ്റി യാത്രകൾക്കായി വന്ദേ മെട്രോ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വന്ദേ മെട്രോയുടെ വരവ്. ഈ വർഷം മാർച്ചിൽ ആദ്യ വന്ദേ മെട്രോ ട്രെയിൻ പുറത്തിറങ്ങും. ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബിജി മല്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

    വന്ദേ ഭാരത് സീരീസിന്റെ മിനി പതിപ്പ് വലിയ ജനവാസ കേന്ദ്രങ്ങളുള്ള വലിയ നഗരങ്ങളിൽ പ്രവർത്തിക്കുമെന്ന് കഴിഞ്ഞ വർഷം അശ്വിനി വൈഷ്ണവ് പറഞ്ഞു . 130 കിലോമീറ്ററാണ് പരമാവധി വേഗം .
    ‘ഐസിഎഫിന് രണ്ട് പ്രധാന പ്രോജക്ടുകളാണ് ഇപ്പോഴുള്ളത്. ആദ്യത്തേത് വന്ദേ മെട്രോ പദ്ധതിയാണ്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ഇവ ഇന്*റർ സിറ്റി ട്രെയിൻ സർവീസ് ആയിരിക്കും. ഈ വർഷം മാർച്ചോടെ ആദ്യത്തെ പ്രോട്ടോടൈപ്പ് വന്ദേ മെട്രോ പുറത്തിറക്കും.’ ഐസിഎഫ് മാനജേർ മല്യ പറഞ്ഞു. ഫാക്ടറിയുടെ രണ്ടാമത്തെ പ്രൊജക്ട് ജമ്മു കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് റേക്കാണെന്നും മല്യ വ്യക്തമാക്കി.

    ഹ്രസ്വദൂര റൂട്ടുകളിലാണ് സർവീസെങ്കിലും പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്ന രീതി വന്ദേ മെട്രോയ്*ക്ക് ഉണ്ടാകില്ല. വന്ദേ ഭാരത് ട്രെയിനുകളിലേതിന് സമാനമായ സൗകര്യങ്ങളുമായാകും വന്ദേ മെട്രോയും ട്രാക്കിലിറങ്ങുക.

  9. #328
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    കൊല്ലം റെയിൽവേ സ്റ്റേഷൻ ഇനി എയർപോർട്ടിനെയും വെല്ലും, നടപ്പാക്കുന്നത് വൻ വികസനം, ആദ്യഘട്ട കമ്മിഷനിംഗ് മേയിൽ



    കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ സമഗ്ര പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ ഓഫീസ് സമുച്ചയത്തിന്റെ കമ്മിഷനിംഗ് മേയിൽ നടക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്*ട്രേറ്റീവ് ഓഫീസർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നതല അവലോകന യോഗത്തിലാണ് ധാരണയായത്.

    കമ്മിഷനിംഗിന് ശേഷം യാത്രക്കാർക്ക് നേരിട്ട് സേവനം നൽകുന്ന ഓഫീസുകൾ ഒഴികെയുള്ള എല്ലാ ഓഫീസുകളും പുതിയ ഓഫീസ് സമുച്ചയത്തിലേയ്ക്ക് മാറ്റും. ഇതിനുശേഷം ഒന്നാം പ്രവേശന കവാടത്തിലെ പ്രധാന കെട്ടിടത്തിന്റെ പണികൾ ആരംഭിക്കും. ഗാംഗ് റൂം, എസ്.എം.പി മാർക്കറ്റിന് സമീപം 65 കാറുകളും 610 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് ഏരിയ എന്നിവ പൂർത്തിയായി. എം.പിയുടെ ആവശ്യപ്രകാരം തെക്കും വടക്കമുള്ള പ്രവേശന കവാടങ്ങളിൽ ഓട്ടോ ടാക്*സി പാർക്കിംഗ് സൗകര്യം ഒരുക്കുന്ന തരത്തിൽ നിർമ്മാണം പൂനർക്രമീച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
    തെക്കുവശത്തെ പ്രധാന കെട്ടിടത്തിന്റെ ആകെ വിസ്തീർണം 22655 ചതുർശ്ര മീറ്ററാണ്. 4780 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളങ്ങളിലേതിന് സമാനമായ സൗകര്യങ്ങളോടെയുള്ള കോൺകോഴ്*സാണ് നിർമ്മാണത്തിന്റെ സവിശേഷത.

    ആർ.എം.എസ് സേവനം ഉൾപ്പെടെ നൽകാൻ എല്ലാ പ്ലാറ്റ്* ഫോമുകളെയും ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ട്രോളി പാത്താണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വടക്കുവശം രണ്ടാം പ്രവേശന കവാടത്തിൽ 146 നാലുചക്ര വാഹനങ്ങളും 252 ഇരുചക്ര വാഹനങ്ങളും ടാക്*സി ഓട്ടോ പാർക്കിംഗ് സൗകര്യവുമുണ്ടാകും. തെക്കുവശം മൾട്ടിലെവൽ കാർ പാർക്കിംഗിൽ 138 കാറുകളും 239 ബൈക്കുകളും പാർക്ക് ചെയ്യാം. ഇവിടെ രണ്ട് ലിഫ്ടുകളുണ്ടാകും. എസ്.എം.പി മാർക്കറ്റിന് സമീപമുള്ള പാർക്കിംഗിന് പുറമെയാണ് മൾട്ടി ലെവൽ പാർക്കിംഗ്. റെയിൽ യാത്രക്കാർക്ക് പുറമേ നഗരത്തിൽ എത്തുന്നവർക്കും വാഹനം പാർക്ക് ചെയ്യാം.

    യാത്രക്കാർ കുട്ടിമുട്ടില്ല
    യാത്ര കഴിഞ്ഞ് മടങ്ങുന്നവരും യാത്രയ്ക്ക് എത്തുന്നവരും ഒരേ വഴിയിൽ ഇരു ദിശയിലും പോകുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാൻ വിമാനത്താവളങ്ങളിലേത് പോലെ പ്രത്യേക സംവിധാനം സജ്ജമാക്കും. ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്*ട്രേറ്റീവ് ഓഫീസറുടെ കാര്യാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, ചീഫ് അഡ്മിനിസ്*ട്രേറ്റീവ് ഓഫീസർ, കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ ഷാജി സക്കറിയ, കൺസ്ട്രക്ഷൻ ചീഫ് എൻജിനിയർ മുരാരി ലാൽ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ചന്ദ്രുപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

    നിർമ്മാണം പൂർത്തിയാക്കേണ്ടത് 2026 ജനുവരി 21ന്
    നിർമ്മാണ പരോഗതി പ്രകാരം 2025 നവംബറിൽ പൂർത്തിയാകും
    ഓഫീസ് സമുച്ചയ നിർമ്മാണം 90% പിന്നിട്ടു
    പാഴ്*സൽ സർവീസിന് എലിവേറ്റഡ് ട്രോളി പാത്ത്

    പ്രധാന കെട്ടിടത്തിന് പുതിയ മുഖം
    പ്രധാന കെട്ടിടത്തിന്റെ ഫ്രണ്ട് എലിവേഷൻ കേരളത്തിന്റെ തനത് ശൈലികൾ കൂടി ഉൾപ്പെടുത്തി വലിയ മാറ്റം വരുത്തിയിട്ടുണ്ട്. എം.പിയുടെ ആവശ്യപ്രകാരമാണ് ഫ്രണ്ട് എലിവേഷനിൽ വലിയ മാറ്റം വരുത്തിയത്.

    'കൊല്ലം റെയിൽവേ സ്റ്റേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള വികസനം അതിവേഗം മുന്നോട്ടുപോവുകയാണ്. ചുമതലക്കാർ ഇക്കാര്യത്തിൽ കാട്ടുന്ന ആത്മാർത്ഥത അഭിനന്ദനാർഹമാണ്.'
    എൻ.കെ. പ്രേമചന്ദ്രൻ എം.പി

  10. #329
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    മരവിപ്പിച്ച പദ്ധതിക്ക് പണം ചെലവഴിക്കാനാകില്ല; ശബരിപ്പാതയ്ക്ക് കിട്ടിയ 100 കോടി മടക്കി

    പദ്ധതി മരവിപ്പിച്ച ഉത്തരവ് പ്രാബല്യത്തിലുള്ളതിനാല്* ബജറ്റില്* എത്ര പണം കിട്ടിയാലും വിനിയോഗിക്കാനാവില്ലെന്ന് അന്നുതന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. മരവിപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്ന് പലതലങ്ങളില്* ആവശ്യവും ഉയര്*ന്നിരുന്നു.



    കൊച്ചി: കഴിഞ്ഞ കേന്ദ്രബജറ്റില്* അങ്കമാലി-എരുമേലി ശബരി റെയില്*പദ്ധതിക്ക് അനുവദിച്ച 100 കോടിരൂപ റെയില്*വേ ബോര്*ഡിലേക്ക് മടക്കി. ബജറ്റില്* പ്രഖ്യാപിച്ചെങ്കിലും നിബന്ധനകള്*പാലിച്ച് സജീവമായ പദ്ധതികള്*ക്കേ പണം ചെലവഴിക്കാനാവൂ എന്നാണ് ചട്ടം.

    നാലുവര്*ഷംമുന്പ് മരവിപ്പിച്ച പദ്ധതിയാണ് ശബരിപ്പാത. ഇക്കാര്യം സൂചിപ്പിച്ചാണ് റെയില്*വേ പണംമടക്കിയത്. പദ്ധതി മരവിപ്പിച്ച ഉത്തരവ് പ്രാബല്യത്തിലുള്ളതിനാല്* ബജറ്റില്* എത്ര പണം കിട്ടിയാലും വിനിയോഗിക്കാനാവില്ലെന്ന് അന്നുതന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. മരവിപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്ന് പലതലങ്ങളില്* ആവശ്യവും ഉയര്*ന്നിരുന്നു.

    ശബരി റെയില്*പദ്ധതിയുടെ ചെലവിന്റെ പകുതി തുക വഹിക്കുമെന്ന് കേരളം രേഖാമൂലം ഉറപ്പുനല്*കണമെന്ന് റെയില്*വേ കഴിഞ്ഞമാസം സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഇതിന് സംസ്ഥാനം ഇനിയും മറുപടി നല്*കിയിട്ടില്ല. 3810 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് കത്തിനൊപ്പം നല്*കാനാണ് റെയില്*വേയുടെ നിര്*ദേശം.

    ചെലവ് പങ്കിടാന്* നേരത്തേതന്നെ സംസ്ഥാനം സമ്മതിച്ചിട്ടുണ്ട്. ഇതിനായി ബജറ്റില്* കിഫ്ബി വഴി 2000 കോടിരൂപ വകയിരുത്തുകയും ചെയ്തിരുന്നു.

  11. #330
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    ശബരി പാത വിഴിഞ്ഞത്തേക്ക് ! ബജറ്റിൽ ഇനി എത്ര വന്ദേഭാരത്? കേരളം കാത്തിരിക്കുന്നത് ഈ 8 പദ്ധതികൾ


    • റെയിൽവേ ബജറ്റിൽ കേരളം പ്രതീക്ഷിക്കുന്ന 8 പദ്ധതികൾ
    • സൂപ്പർസ്റ്റാർ വന്ദേ ഭാരത് ഈ ബജറ്റിലുണ്ടാകുമോ?
    • കേരളത്തിന്റെ സ്വപ്ന പദ്ധതികളുടെ സാധ്യത എത്രത്തോളം




    കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമം തിരുവനന്തപുരത്ത് നിർവഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

    ഓഹരി വിപണിയിലെ പ്രധാന റെയിൽവേ സ്റ്റോക്കുകളാണ് ഐആർഎഫ്സി എന്ന ഇന്ത്യൻ റയിൽ ഫിനാൻസ് കോർപറേഷനും ഇർകോൺ ഇന്റർനാഷണലും. അടുത്തിടെ ഈ 2 ഓഹരികളുടെയും വില 7 % ഉയർന്നു. കാരണം ലളിതമാണ്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ റെയിൽവേ ഓഹരി വിപണിയിൽ പ്രതീക്ഷ ഉയർന്നു. തിര*ഞ്ഞെടുപ്പിലേക്കു പോകുന്നതിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ റെയിൽവേ മേഖലയ്ക്കു മുൻ വർഷങ്ങളിലെ പോലെ കാര്യമായ നീക്കിയിരുപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം വന്ദേഭാരത് ട്രെയിനുകളുടെ വ്യാപനം, ട്രാക്കുകളുടെ വേഗം കൂട്ടൽ, സ്റ്റേഷൻ നവീകരണ പദ്ധതികൾ എന്നിവയ്ക്കാണു പ്രഥമ പരിഗണന ലഭിക്കുക.

    സമാനമായ പദ്ധതികളിൽ കേരളത്തിനും പണം ലഭിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ഓഹരികൾ ഉയർന്നതിന് വേറെ കാരണം തേടേണ്ട. ഓഹരി വിപണിയുടെ ഈ പ്രതീക്ഷയാണ് റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും. ഓരോ ബജറ്റും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ മേഖലകളുണ്ട്. കേരളത്തിലെ റെയിൽവേ മേഖലയും അതിലൊന്നാണ്. പുതിയ വന്ദേ ഭാരത് ട്രെയിൻ കിട്ടുമോ എന്ന ചോദ്യം മുതൽ ശബരിപാതയുടെ ഭാവി വരെ ആശ്രയിക്കുന്നത് ഒന്നേ ഒന്നിൽ മാത്രം. കേരളത്തിന്റെ പ്രതീക്ഷകൾ എന്തൊക്കെയാണെന്ന് നോക്കാം. അതിനൊപ്പം ഈ ആഗ്രഹങ്ങൾ യാഥാർഥ്യമാകാനുള്ള സാധ്യതകളും പരിശോധിക്കാം.

    വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ ഉൾവശം, റെയിൽവേ മന്ത്രി പങ്കുവച്ച ചിത്രം

    1: വന്ദേ ഭാരത് സ്ലീപ്പർ ; ഇത് ബെംഗളൂരു യാത്രക്കാരുടെ സ്വപ്നം

    വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ലഭിക്കുമ്പോൾ റെയിൽവേ മന്ത്രി പ്രഖ്യാപിച്ച തിരുവനന്തപുരം–ബെംഗളൂരു സർവീസാണ് കേരളം ഉറ്റുനോക്കുന്നത്. തലസ്ഥാനത്തു നിന്നു മുംബൈയിലേക്ക് പുതിയ പ്രതിദിന ട്രെയിൻ, കൊല്ലം–ചെങ്കോട്ട പാതയിലും പാലക്കാട്– പൊള്ളാച്ചി പാതയിലും പുതിയ ട്രെയിനുകളും മെമു സർവീസുകളും കന്യാകുമാരിയിൽ നിന്നു മംഗളൂരുവിലേയ്ക്കു പുതിയ രാത്രികാല ട്രെയിൻ, തിരുവനന്തപുരം–കോയമ്പത്തൂർ വന്ദേഭാരത്, മെമു സർവീസുകൾ പ്രതിദിനമാക്കാനുള്ള നടപടിയും കേരളം പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിയും നിലവിലുള്ള വന്ദേഭാരത് സർവീസുകളും പ്രതിദിനമാക്കുക എന്നീ ആവശ്യങ്ങൾക്കും പരിഹാരമായിട്ടില്ല. രാജ്യത്തെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിൻ വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്നില്ല. കൊച്ചുവേളി–ബെംഗളൂരു ഹംസഫർ ആഴ്ചയിൽ 3 ദിവസമാക്കാനും റെയിൽവേയ്ക്കു കഴിഞ്ഞിട്ടില്ല.
    നഞ്ചൻഗുഡ് ടൗണ്* റെയിൽവേ സ്റ്റേഷൻ

    2: *നഞ്ചൻഗുഡ് പാത ; രാത്രി യാത്രക്കാരുടെ സ്വപ്നം

    ഗുരുവായൂർ–തിരുനാവായ, നിലമ്പൂർ–നഞ്ചൻഗുഡ്, െചങ്ങന്നൂർ–പമ്പ, എറണാകുളം–ഷൊർണൂർ മൂന്നും നാലും പാത, തിരുവനന്തപുരം–മംഗളൂരു സമാന്തര പാത എന്നിവയുടെ സർവേ വിവിധ ഘട്ടങ്ങളിലാണ്. സർവേ ഘട്ടത്തിലായതിനാൽ ഈ പദ്ധതികളുടെ ഡിപിആർ പൂർത്തിയാക്കുന്ന ഘട്ടത്തിൽ മാത്രമാകും ബജറ്റ് വിഹിതത്തിനായി പരിഗണിക്കുകയെന്ന് അധികൃതർ പറയുന്നു. മൂന്നും നാലും പാതകൾക്കായി സാധ്യതാ പഠന റിപ്പോർട്ടുകൾ തയാറാണെങ്കിലും വിശദമായ പഠന റിപ്പോർട്ടും കൂടി ലഭിക്കുന്നതോടെ മാത്രമേ റെയിൽവേ ബോർഡിലേക്ക് അയക്കൂ.
    3: തിരുവനന്തപുരം ഡിവിഷനും വേണ്ടേ പാലക്കാടിന്റെ വേഗം
    തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം ഡിവിഷനിൽ ഇപ്പോഴുള്ള വേഗം 110 ആക്കി ഉയർത്താനും പാലക്കാട് ഡിവിഷനിൽ ഇപ്പോഴുള്ള വേഗം 110ൽ നിന്ന് 130 ആക്കി ഉയർത്താനുമുള്ള പണികൾ വിവിധ ഘട്ടങ്ങളിലാണ്. ട്രാക്കുകളുടെ നവീകരണം, വളവ് നിവർത്തൽ, റെയിൽവേ ഗേറ്റുകൾക്കു പകരം മേൽപാലങ്ങളുടെ നിർമാണം, പാലങ്ങളുടെ ബലപ്പെടുത്തൽ തുടങ്ങിയ ഒട്ടേറെ ജോലികളാണ് ഇതിന്റെ ഭാഗമായി ചെയ്യുന്നത്. പോത്തന്നൂർ–ഷൊർണൂർ–മംഗളൂരു പാതയിൽ 130 കിലോമീറ്റർ വേഗം രണ്ടു ഘട്ടങ്ങളായി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഷൊർണൂർ–മംഗളൂരു 2025 മാർച്ചിലും പോത്തന്നൂർ–ഷൊർണൂർ 2026 മാർച്ചിലും തീർക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം–കായംകുളം 100ൽ 110,കായംകുളം–തുറവൂർ 90ൽ നിന്ന് 110, തുറവൂർ–എറണാകുളം 80ൽ നിന്ന് 110, എറണാകുളം–ഷൊർണൂർ 80ൽ നിന്ന് 90 എന്നിങ്ങനെ വേഗം കൂട്ടാനാണ് ആദ്യ ഘട്ടത്തിൽ ശ്രമിക്കുന്നത്. ഇതിനു പുറമേ 130,160 വേഗം സാധ്യമാകുന്ന പാതകൾക്കായി സർവേകളും നടക്കുന്നുണ്ട്.

    കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് പോകുന്നു 4: ഇരട്ടപ്പാത വരുമോ? ആലപ്പുഴക്കാർ കാത്തിരിക്കുന്നു
    തിരുവനന്തപുരം–കന്യാകുമാരി, എറണാകുളം–കുമ്പളം–തുറവൂർ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു ഭൂമിയേറ്റെടുക്കാൻ റെയിൽവേ കലക്ടറേറ്റുകളിൽ പണം കെട്ടിവച്ചെങ്കിലും ഭൂമിയേറ്റെടുക്കൽ നടപടികൾ ഇഴയുകയാണ്. ഈ തുക സംസ്ഥാന സർക്കാർ വകമാറ്റി ചെലവാക്കിയെന്നാണ് ആക്ഷേപം ഉയരുന്നത്. നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുത്താൽ മാത്രമേ പാത നിർമിക്കാൻ കഴിയൂ. തിരുവനന്തപുരം മുതൽ പാറശാല വരെയാണു തിരുവനന്തപുരം– കന്യാകുമാരി (86.5 കിമീ) പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കേരളത്തിനുള്ളിൽ പാത നിർമിക്കേണ്ടത്. ഇതിൽ തിരുവനന്തപുരം മുതൽ നേമം വരെ 8 കിലോമീറ്ററിലെ ഭൂമി മാത്രമാണു സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറിയത്. നേമം മുതൽ പാറശാല വരെയാണ് നടപടികൾ ഇഴയുന്നത്. ആലപ്പുഴ റൂട്ടിൽ എറണാകുളം–കുമ്പളം, കുമ്പളം–തുറവൂർ, എന്നിങ്ങനെ രണ്ട് റീച്ചായി തിരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന് ഇതുവരെ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചിട്ടില്ല.


    5: കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്, പാളംതെറ്റിയ ശബരി
    അങ്കമാലി–എരുമേലി ശബരി പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് (3800 കോടി) റെയിൽവേയുടെ പരിഗണനയിലാണ്. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്നു കാണിച്ചു േകരളം വീണ്ടും കത്തു നൽകിയിട്ടുണ്ട്. റെയിൽവേ കടന്നു ചെന്നിട്ടില്ലാത്ത മലയോര ജില്ലകളിലൂടെ നിർമിക്കുന്ന പാത എരുമേലിയിൽ നിന്നു പത്തനംതിട്ട, പുനലൂർ, അഞ്ചൽ, നെടുമങ്ങാട്, നേമം വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 1997–98ൽ പദ്ധതി പ്രഖ്യാപിക്കുമ്പോൾ 550 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. പ്രാദേശിക എതിർപ്പ് മൂലം സർവേ നടത്താൻ കഴിയാതെ വന്നതോടെ പദ്ധതി അനന്തമായി നീണ്ടു. അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്റർ പാതയാണ് ആകെ നിർമിച്ചത്.

    എറണാകുളം – വള്ളത്തോൾ നഗർ സെക്*ഷനിൽ ഒാട്ടമാറ്റിക് സിഗന്*ലിങ്ങിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ സെക്*ഷനായ എറണാകുളം–ഷൊർണൂർ പാതയിൽ ഒാട്ടമാറ്റിക് സിഗ്നലിങ് വരുന്നതു കൂടുതൽ ട്രെയിനുകൾക്ക് വഴി തുറക്കും.

    2017ൽ ചെലവ് 2812 കോടി രൂപയായി ഉയർന്നു. ഒരു പുരോഗതിയും ഇല്ലാതെ വന്നതോടെ റെയിൽവേ ബോർഡ് 2019ൽ പദ്ധതി മരവിപ്പിച്ചു. നിർമാണം പൂർത്തിയാക്കിയ കാലടി വരെ മെമു ട്രെയിനുകളോടിക്കാമെങ്കിലും റെയിൽവേ ആ സാധ്യത പരിഗണിച്ചിട്ടില്ല. പെരുമ്പാവൂർ, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, രാമപുരം തുടങ്ങി ഒട്ടേറെ പട്ടണങ്ങൾക്കു റെയിൽവേ കണക്ടിവിടി ലഭ്യമാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ഇല്ലാത്തതിനാൽ പണം ചെലവഴിച്ചിട്ടില്ല. ആദ്യ ഘട്ടമായി രാമപുരം വരെ 70 കിലോമീറ്റർ പാത പൂർത്തിയാക്കണമെന്നാണ് ആക്*ഷൻ കൗൺസിലുകളുടെ ആവശ്യം.

    തിരുവനന്തപുരം സൗത്ത് (നേമം)
    റെയിൽവേ സ്റ്റേഷൻ (ഫയൽ ഫോട്ടോ: മനോരമ) 6: നേമവും കൊച്ചുവേളിയും ഇതു തിരുവനന്തപുരത്തിന്റെ സ്വപ്നം
    തിരുവനന്തപുരം സൗത്ത് (നേമം) ടെർമിനലിന്റെ ഒന്നാം ഘട്ടത്തിന് മാത്രമാണ് ഇതുവരെ അംഗീകാരമുള്ളത്. വിപുലമായ ടെർമിനൽ വരണമെങ്കിൽ മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കണം. മാസ്റ്റർ പ്ലാൻ അനുസരിച്ച് 360 കോടി രൂപയുടെ ടെർമിനൽ പദ്ധതിയാണു നടപ്പാക്കേണ്ടിയിരുന്നത്. 73 കോടി രൂപയുടെ വെട്ടിക്കുറച്ച പദ്ധതിയാണു ഇപ്പോൾ നടപ്പാക്കുന്നത്. നേമം ഒന്നാം ഘട്ടത്തിൽ അനുമതി ലഭിച്ചവ– 2 പിറ്റ്*ലൈൻ, 4–സ്റ്റേബിളിങ് ലൈൻ, 2 സിക്ക്* ലൈൻ, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള സബ്*വേ, ദേശീയപാതയിൽ നിന്നു സ്റ്റേഷനിലേക്കു പുതിയ പാലം. 5 പി*റ്റ്*ലൈനും 6 സ്റ്റേബിളിങ് ലൈനുമായിരുന്നു മാസ്റ്റർപ്ലാനിലുണ്ടായിരുന്നത്. ഒന്നാം ഘട്ടം പൂർത്തിയാക്കിയ ശേഷം ഈ പണികൾ ചെയ്യണമെങ്കിൽ ഇപ്പോൾ നിർമിക്കുന്ന സിക്ക്*ലൈൻ ഷെഡ് പിന്നീട് പൊളിച്ചു നീക്കണം. ഇതിനു പിന്നീട് റെയിൽവേ തയാറായില്ലെങ്കിൽ നേമം ടെർമിനൽ വികസനം അതോടെ തീരും. മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടത്തിനുള്ള തുക ബജറ്റിലുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) മാസ്റ്റർ പ്ലാനും റെയിൽവേ പൂർത്തിയാക്കിയിട്ടില്ല. ഒരു പി*റ്റ്*ലൈനിന്റെയും ഒരു സ്റ്റേബിളിങ് ലൈനിന്റെയും നിർമാണം ഇനിയും ബാക്കിയാണ്.

    പാലക്കാട് – പൊള്ളാച്ചി റെയിൽവേ ട്രാക്ക്

    7: പാലക്കാടിന് ഒരു പിറ്റ് ലൈൻ എങ്കിലും കൊടുത്തു കൂടെ

    2018ലാണ് പാലക്കാട് ടൗൺ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷനാക്കാൻ ബജറ്റിൽ പ്രഖ്യാപനം വന്നത്. ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പി*റ്റ്*ലൈൻ ഒരുക്കാൻ 5 ലക്ഷം രൂപയായിരുന്നു ടോക്കൺ വിഹിതം. 19 കോടി രൂപയുടെ പദ്ധതി 6 വർഷം പിന്നിടുമ്പോൾ ഇതുവരെയും യാഥാർത്ഥ്യമായിട്ടില്ല. കരാറുകാരനെ നിശ്ചയിച്ച് പണി തുടങ്ങാനുള്ള നടപടികളിലേക്ക് ഇപ്പോഴാണ് റെയിൽവേ എത്തിയത്. എന്നാൽ കരാറുകാരൻ വന്നതോടെ അവിടെ എത്തിക്കുന്ന മണ്ണിന് റോയൽറ്റി ചോദിച്ചിരിക്കുകയാണു സംസ്ഥാന ജിയോളജി വകുപ്പ്. 2013ലെ സർക്കാർ ഉത്തരവ്, റെയിൽവേയ്ക്ക് ഇക്കാര്യത്തിൽ ഇളവു നൽകുന്നുണ്ടെന്നിരിക്കെ അനാവശ്യ ഉടക്കിട്ട് പദ്ധതിക്ക് തടസ്സം സൃഷിക്കുകയാണു ജിയോളജി വകുപ്പെന്ന് ആക്ഷേപമുണ്ട്. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 49 കോടി രൂപയുടേതാണ്. ഒരു വർഷം കൊണ്ടു തീരേണ്ട പദ്ധതിയാണ് റെയിൽവേയുടെ മെല്ലെപ്പോക്ക് കാരണം 6 വർഷമായിട്ടും എങ്ങുമെത്താത്തത്. ഇത്തവണ പദ്ധതിക്ക് കൂടുതൽ വിഹിതം പ്രതീക്ഷിക്കുന്നു.


    8: ട്രെയിൻ വരാൻ ഒരു വഴി മാത്രം, ഒാട്ടമാറ്റിക് സിഗ്*നലിങ്
    എറണാകുളം – വള്ളത്തോൾ നഗർ സെക്*ഷനിൽ ഒാട്ടമാറ്റിക് സിഗന്*ലിങ്ങിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ സെക്*ഷനായ എറണാകുളം–ഷൊർണൂർ പാതയിൽ ഓട്ടമാറ്റിക് സിഗ്നലിങ് വരുന്നതു കൂടുതൽ ട്രെയിനുകൾക്ക് വഴി തുറക്കും. അടുത്ത ഘട്ടത്തിൽ തിരുവനന്തപുരം–കായംകുളം , ഷൊർണൂർ–മംഗളൂരു സെക്*ഷനിലും ഒാട്ടമാറ്റിക് സിഗ്നലിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. അമൃത് ഭാരത് സ്റ്റേഷനുകൾ, രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഷനുകൾ, റെയിൽവേ മേൽപാല പദ്ധതികൾ തുടങ്ങിയവയ്ക്കു പണം തടസ്സമാകില്ലെന്ന സൂചനയാണ് അധികൃതർ നൽകുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്റ്റേഷൻ നവീകരണ പദ്ധതിയിൽ കൂടുതൽ സ്റ്റേഷനുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള വലിയ പ്രഖ്യാപനങ്ങളും വൈകാതെ പ്രതീക്ഷിക്കാം.

    Last edited by BangaloreaN; 01-31-2024 at 09:20 AM.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •