Yes
No
wow.kandan superayitundu.
waiting for next part
adyayam 2 evide? kshamakkum oru paruthi und!
അദ്ധ്യായം 2
തമ്പുരാന്റെ വിളികേട്ടാണ് ഉപേന്ദ്രൻ ഉമ്മറത്തേക്ക് ചെന്നത് . തന്റെ കയ്യിലിരുന്ന കത്ത് തമ്പുരാൻ ഉപേന്ദ്രന് കൈമാറി . ഉപേന്ദ്രൻ അത് വായിച്ചു
" ബഹുമാനപ്പെട്ട തമ്പുരാനെ ,
അങ്ങു ഇത്രയും നാളും ജീവിതത്തിൽ സങ്കടം എന്തെന്ന് അറിഞ്ഞിട്ടുണ്ടോ ?? ഇല്ലെങ്കിൽ അങ്ങേക്ക് അതു ഞാൻ
അറിയിച്ചു തരാം .തന്റെ ജീവന് തുല്യമായ എല്ലാം ഞാൻ നശിപ്പിക്കും , പക്ഷെ തന്നെ ഞാൻ ഇപ്പോഴൊന്നും ഒന്നും
ചെയില്ല കാരണം ഇവിടെ നടക്കുന്നതെല്ലാം കാണാൻ താൻ ഉണ്ടാവണം കേട്ടോടോ കിഴവാ... "
കത്ത് വായിച്ചു കഴിഞ്ഞപ്പോൾ ഉപേന്ദ്രന് അതിശയമായിരുന്നു . തന്റെ ജീവിതത്തിൽ ഇതുവരെ അച്ഛൻ തമ്പുരാനോട്* ആരും
ഇതേപോലെ പെരുമാറുന്നത് കണ്ടിട്ടില്ല .എങ്കിലും വിഷമിച്ചു നിൽക്കുന്ന അച്ഛനെ സമാധാനിപ്പിക്കാൻ ഉപേന്ദ്രൻ ശ്രമിച്ചു ,
ഉപേന്ദ്രൻ : "അച്ഛൻ വിഷമികേണ്ട..നമ്മുടെ ബിസിനെസ്സിൽ അസൂയ ഉള്ള ആരോ ചെയ്തതായിരിക്കും ..കാര്യമാക്കണ്ട ".
ഒന്നും പറയാതെ തമ്പുരാൻ തന്റെ കട്ടിലിൽ പോയി കിടന്നു .തന്റെ ജീവിതത്തിൽ ഇന്നേവരെ ആരോടും തെറ്റൊന്നും
ചെയ്തിട്ടില്ല . ബിസിനെസ്സിൽ പോലും എല്ലാവരും അദ്ദേഹത്തിന് മിത്രങ്ങളായിരുന്നു.അങ്ങനെ ഉള്ള തനിക്കു ഒരു
ശത്രു ജനിച്ചിരിക്കുന്നു ...ശത്രു !!!!!!!
ദിവസങ്ങൾ വീണ്ടും കടന്നു പോയി .കൊട്ടാരം വീണ്ടും സാധാരണ നിലയിലേക്ക് പ്രവേശിച്ചു . പ്രതീഷിക്കാതെ വീണ്ടും തമ്പുരാന് ഒരു കത്തുമായി
പോസ്റ്റ്മാൻ കടന്നു വന്നു .തമ്പുരാൻ ആ കത്തു വായിച്ചു
" കൊട്ടാരത്തിന്റെ തെക്കേ തൊടിയിൽ ഒരു ചിദ ഒരുക്കുക "
ഇത് വായിച്ചതും തമ്പുരാന്റെ ശരീരം മുഴുവൻ വിറങ്ങലിച്ചു .അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം ഉപേന്ദ്രൻ തന്റെ സഹോദരങ്ങളെ ഫോണിൽ വിളിച്ചു കൊടുത്തു .ആദ്യം വിളിച്ചത് കൊല്ലത്ത് താമസിക്കുന്ന പാർവതി ഭായി തമ്പുരാട്ടിയെ ആണ് .കൊല്ലത്തെ തന്നെ ഒരു പ്രമുഖ രാജ കുടുംബത്തിലെ
കുഞ്ഞികുട്ടൻ തമ്പുരാനാണ് അവരുടെ ഭർത്താവു . മക്കളിൽ ഏറ്റവും ഇളയതായിരുന്നു പാർവതി . .രണ്ടാമത് ഉപേന്ദ്രൻ വിളിച്ചത് വിഷ്ണു വര്മ്മ തമ്പുരാനെ ആയിരുന്നു .ഡൽഹിയിൽ പത്രലേഖകനായിരുന്നു വിഷ്ണു വര്മ്മ . ഇതിനു പുറമേ കൊച്ചിയിൽ താമസിക്കുന്ന മകളായ ദേവി ഭായി തമ്പുരാട്ടിയെയും , ചെന്നൈയിൽ താമസിക്കുന്ന രാജ വർമ്മയെയും വിളിച്ചു .അവസാനമായി തമ്പുരാൻ വിളിച്ചത് രണ്ടാമത്തെ മകനായ ദേവ വർമ്മനെ ആയിരുന്നു . സിലോണിൽ താമസിക്കുന്ന ദേവ വർമ്മനുമയിബന്ധപ്പെടാൻ തമ്പുരാന് കഴിഞ്ഞില്ല .തുടരെ തുടരെ ശ്രമിച്ചെങ്കിലും ലൈൻ കിട്ടിയില്ല ..തന്റെ മക്കൾക്കൊന്നും ഒന്നും വരുത്തരുതേ എന്നു ദൈവത്തോട് പ്രാര്തിച്ചിട്ടു തമ്പുരാൻ കിടന്നു .
ആംബുലൻസിന്റെ മുഴങ്ങുന്ന ഹോണുകളുടെ അകമ്പടിയോടെ ഇളംബ്രക്കോട് കൊട്ടാരം മറ്റൊരു പ്രഭാതത്തെ വരവേറ്റു !!!!!!!!
തുടരും.....